പേജുകള്‍‌

2012, ജൂലൈ 17, ചൊവ്വാഴ്ച

ആഴക്കര

ആഴക്കര
യാപനമാണ്‌ കടല്‍ക്കിടങ്ങിണ്റ്റെ ശീലം.
തപിച്ചുപടരുന്നയംളബാഷ്പം,
ഇറുക്കിപുതയ്ക്കുമിരുള്‍പടം,
ഒളിച്ചിന്തുപോലും ചൂണ്ടലിരപോല്‍
കെണിപാകുമിടം.
ഇവിടെ വെളിവുകളില്ല,
കൂട്ടമില്ല,സ്വാര്‍ഥവേദം മാത്രം;
ഏകാന്തതയുടെ ഗിരിയേറ്റങ്ങള്‍.
കരയിലുമുണ്ടീ കിടങ്ങുകള്‍
ആഴക്കുഴികള്‍, എല്ലാം
വാപിളര്‍ന്നെടുക്കുന്നവ,
ഇരുട്ടിലേക്കാവഹിക്കുന്നവ,
നിന്നെ ഞാന്‍ വെടിയുന്നിടം
ആത്മബോധത്തിന്‍ വേതാളഭൂമി.

jayant 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ