പേജുകള്‍‌

2012, ജൂലൈ 8, ഞായറാഴ്‌ച

സ്വപ്നപീഢ

സ്വപ്നപീഢ
ഉറക്കത്തെ മുറികൂടാ-
വിധം ചിതറിച്ച സ്വപ്നങ്ങളില്‍
ചോരക്കലര്‍പ്പല്ല, കൂരിരുട്ടല്ല,
വിയോഗങ്ങളല്ല,ഗതിയറ്റ പിതൃക്കളല്ല
കബന്ധങ്ങളല്ല, തീരാക്കടങ്ങളല്ല;
പഠിച്ചൊരുങ്ങാതു-
ത്തരം മുട്ടി പകച്ചു
ഞാന്‍ നില്‍ക്കുമേതോ തീര്‍പ്പുവേള-
ഗണിതമാണ്‌ പ്രശ്നങ്ങള്‍-
ഓര്‍ക്കുന്നു ഞാനുണര്‍വ്വില്‍,
ആധിയുണ്ടുണങ്ങിയെ-
ന്നുള്ളിലെ നീര്‍വഴികളും.
ആ സ്വപ്നപീഢ വീണ്ടുമോര്‍ക്കവേ
ഏതൊരു കണക്കാകാം
പിഴച്ചതെന്നറിയില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ