പേജുകള്‍‌

2012, ജൂലൈ 29, ഞായറാഴ്‌ച

തൊട്ടില്‍മരണങ്ങള്‍

തൊട്ടില്‍മരണങ്ങള്‍
കിഴവെത്തിയാല്‍ മരണം
ഏതുവഴി വന്നുകൂടാ?
എങ്കിലും, മരണം വരുന്നെങ്കില്‍
ആരുമറിയാതെ വേണ്ട;
ഉണ്ണീ, നീ കൂട്ടുകിടക്ക
നിന്‍ പിതമഹനൊപ്പം;
ഇരവിലൊരെക്കിട്ടമായ്‌ പ്രാണന്‍
പറിഞ്ഞാല്‍,അറിയാന്‍,
പറ്റിയാല്‍ ഒരു തുള്ളിയിറ്റിക്കാന്‍,
ചാവിന്‍ തണുവേറും മുമ്പ്‌
ഇമയടയ്ക്കാന്‍, ഉടല്‍ നിവര്‍ത്താന്‍.
ഇത്രയൊക്കെയേല്‍പിച്ചിട്ടുമൊടുക്കം
മൂത്തോരു നിന്നിട്ടും, ഇവടടിയുന്ന
ശവക്കച്ചകള്‍,ഉണ്ണീ, നിന്നെ പുതച്ചവ;
തിടുക്കത്തിലകാലം പൂകി
വിഗതിയായ്‌, വിഗതമായ്‌-
ശിഷ്ടമിവിടെ കനംവച്ച വഴിക്കണ്ണുകള്‍.

jayant 27.07.12,thumpoly 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ