പേജുകള്‍‌

2012, ജൂലൈ 17, ചൊവ്വാഴ്ച

കാടുകാണല്‍

കാടുകാണല്‍
സ്വന്തം മുറിയ്ക്കകം പോലെ
ഞാന്‍ കാടുകണ്ടു;
ശ്ളീലമല്ലാത്തൊരെന്‍ ഭാവങ്ങള്‍
വിഴുപ്പിറക്കുന്നയെന്‍ മുറിയ്ക്കകം.
തീന്‍മേശയും വീഞ്ഞറയും
ഭോഗത്തറയും, രാക്കാഴ്ചകളും
കടിന്‍ മാറില്‍ വിരിച്ച
കമ്പളങ്ങളില്‍ പറിച്ചു നട്ടു.
കാട്‌ ഒരു പ്രതീതിയായ്‌,
പ്രാഗ്ഭാവങ്ങളുടെ കാഴ്ചപ്പെട്ടകം.
ഉടയാത്ത ചില്ലറകളില്‍ കിടന്നു
ഞാന്‍ കാണുന്നു വെറുമൊരു കാഴ്ചയായ്‌.
കാടെന്തെന്നറിയില്ലയെത്രയെന്നറിയില്ല-
യെന്തിനെന്നറിയില്ലേലുമൊരു വനക്രീഢ.
കാടെന്നെ കണ്ടില്ല, മരതകക്കണ്ണുകള്‍
തീതിന്നുപോയ്‌,മൊഴിച്ചാലുകള്‍
മണ്ണെടുത്തുപോയ്‌, ഗന്ധരാജികള്‍
വിരസവാനില്‍ പടര്‍ന്നുപോയ്‌,
എന്നിട്ടും,തളര്‍ന്നോരിലയൊച്ചയും
അറിയാതെന്നെ നടുക്കുന്നു.

jayant 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ