പേജുകള്‍‌

2013, ജൂലൈ 28, ഞായറാഴ്‌ച

കവിതക്കുറ്റികള്‍

കവിതക്കുറ്റികള്‍

മായാന്‍ വിടാതെ
വലിച്ചുനീട്ടിയ ചിരി
വളിച്ചുതുടങ്ങി.
***


വെളിച്ചം തൂകിയിട്ടും
നിഴല്‍ചാര്‍ത്തുമായ്‌
വിളക്കുകാല്‍.

***

ചര്‍ച്ച സുഖമുള്ളേ-
ര്‍പ്പാടാണ്‌, കാല്‍ ചുടാത്ത
തീ-ഡ്യൂപ്പ്‌ കാവടി.

***

എന്നെ പിണക്കാതെന്‍ മുഖം-
നോക്കി കൊലവിളിക്കാം
നിനക്കൊരു മറുഭാഷയില്‍.

***

കാര്‍ന്നോരെല്ലാമടങ്ങി
ഇനി നമുക്ക്‌
മരിച്ചുതുടങ്ങാം.

***
മുന്‍ ഉപാസകന്‍
വിട്ടിട്ട്‌ പോയ തിരിക്കാല്‍,
തൂക്കുവിളക്ക്‌, മെതിയടി,
ധൂപക്കുറ്റി, തളിക്കുറ്റി,കൈമണി-
യൊക്കിവിടുണ്ട്‌;
എല്ലാം മുന്തിയ പിച്ചള.