പേജുകള്‍‌

2013, മാർച്ച് 1, വെള്ളിയാഴ്‌ച

സ്മൃതികളുണ്ടായിരിക്കണം

സ്മൃതികളുണ്ടായിരിക്കണം

മനുവേ,മഹാഗുരോ,
പെണ്‍വാഴ്‌വുകാലത്തെ
മൂന്നായ്‌ വിടര്‍ത്തി,
താതകാന്തപുത്രത്രയമാം
ത്രാതാക്കളിലര്‍പ്പിച്ചതിന്‍
വിടുതല്‍ അടച്ച്‌
സ്മൃതിപദം കുറിച്ചോനേ,
പളുങ്കാണ്‌ പെണ്ണ്‌,പാലിക്കേണ്ടും
മദഭരമാണ്‌ പെണ്ണ്‌,തടയേണ്ടും-
നിണ്റ്റെ വിവക്ഷകളളക്കവേ
രണ്ടായര്‍ത്ഥം കിടയുന്നു.
മന്വന്തരങ്ങള്‍ കഴിഞ്ഞു ഞാന്‍
ഒരു തിരുത്തയക്കട്ടെ.
"പിതാ ഭക്ഷിതി കൌമാരേ,
ഭര്‍ത്താ കാംക്ഷിതി യൌവ്വനേ,
പുത്രാ ശിക്ഷിതി വാര്‍ദ്ധക്യേ,
നഃ സ്ത്രീ സ്വാതന്ത്യ്രമര്‍ഹതി. "-
മന്ത്രനടുവില്‍ രകാരം
തുരത്തും തിരുത്തിന്‍ രാക്കരം.

2 അഭിപ്രായങ്ങൾ:

  1. "പിതാ ഭക്ഷിതി കൌമാരേ,
    ഭര്‍ത്താ കാംക്ഷിതി യൌവ്വനേ,
    പുത്രാ ശിക്ഷിതി വാര്‍ദ്ധക്യേ,
    നഃ സ്ത്രീ സ്വാതന്ത്യ്രമര്‍ഹതി. "-

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ