പേജുകള്‍‌

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

ഞാന

ഞാന

ആള്‍ക്കടലായ്‌ തിരുമുറ്റം
നിമിഷാര്‍ദ്ധത്തിലിളകിപ്പാറി;
ശ്രീലകം വെടിഞ്ഞ്‌
ചുറ്റാല കടന്നും ആബാലവൃദ്ധം
ഓടുന്നു;പൊടിക്കാറ്‌.
നിലച്ചുപോം തുകലുര,
മറിഞ്ഞൊഴുകിയെണ്ണപ്പടര്‍പ്പില്‍
ആളാതെപോം ദീപാഗ്നി;
ആനയിടച്ചില്‍ - സഹ്യപുത്രണ്റ്റെ
വനേതരജീവന്നസഹ്യഖണ്ഡം.

ഇണയൊക്കാത്ത ചെരുപ്പുകള്‍

ചിന്നിത്തെറിച്ച പൂരപ്പുറം-
അതിജീവനങ്ങളുടെ നിഷ്പാദുകചരിതം;
സ്വന്തം ഉയിര്‍കവിഞ്ഞൊന്നും
പുണരാതെയോടും ആവേഗത്തില്‍
മറ്റനേകത്തിലൊന്നായുരിഞ്ഞവ.

പച്ചോലകെട്ടില്‍ അന്നത്തിന്‍

കേവുഭാരം ഗ്രഹിച്ച്‌,
തഴമ്പിച്ച കാല്‍ത്തൂണുകള്‍
തീത്തലം വഴി താണ്ടി,
ഞാനുമൊരാന ഈനാട്ടില്‍,
കാടിണ്റ്റെ കൊട്ടില്‍പതിപ്പില്‍.
കുത്തുകോലാഴുമ്പോള്‍
മദപ്പാടടക്കുന്നവന്‍.
തേവര്‍പ്പറമ്പില്‍ നൂറ്റൊന്നാന-
നിരന്നതിലൊരൊറ്റയാനായ്‌;
കരിയായ്‌ കളഭമായ്‌
പകര്‍ന്നാടിത്തളര്‍ന്ന്‌,
പിഴുതൊരു വാല്‍മുടിയില്‍
പിടിവിട്ടുപോം കൊലക്കൊമ്പ്‌.

3 അഭിപ്രായങ്ങൾ: