പേജുകള്‍‌

2013, ജൂൺ 6, വ്യാഴാഴ്‌ച

സാധകണ്റ്റെ നോവുകള്‍

സാധകണ്റ്റെ നോവുകള്‍
ഒരു ഗിറ്റാറുണ്ടെനിക്ക്‌, തന്ത്രിയറ്റ്‌,
ഏറെനാള്‍ പൊടിപിടിച്ച്‌ മൂലയില്‍
ഇരുന്നതൊരിക്കലൊരു സഖിയെ, സഹപാഠിയെ
കണ്ണിലീറനണിയിച്ചതോര്‍പ്പൂ ഞാന്‍.
'ഭാഗ്യമില്ലാത്ത ഗിറ്റാര്‍', അമ്മ പറയും,
'തികച്ചൊരു ഗാനമതെന്നു മീട്ടുമെന്തോ. '
നാദത്തിന്‍ നിറചെപ്പഴിച്ച്‌ സ്വരധാരയേകാ-
നെത്രമേലായത്‌ കൊതിച്ചിരിക്കാം.
വായിച്ചില്ലെന്നതൊഴിച്ചാല്‍ ഒരു കാലമത്രയും
എണ്റ്റെ സ്വപ്നദൃശ്യങ്ങളില്‍ നിറഞ്ഞാടി,
കൊതിയേറ്റി, ആകാശപ്പമ്പരങ്ങളില്‍
ഒപ്പം തോള്‍ചാരിയതിരുന്നു.
നീണ്ടകേശമുലച്ച്‌ ചടുലഭാവനായ്‌
വിദ്യുത്പ്രസരം ഞരമ്പിലേറ്റി, ഞാന്‍
നിറഞ്ഞസദസ്സിന്‍ തിരയിലേറി
തെന്നിപ്പായുന്നതോര്‍ത്തു മോദിച്ചു.
എന്നാലിന്ന് മറന്ന സ്വരസ്ഥാനം
തിരയുന്നെന്‍ വിലക്ഷണാംഗുലികള്‍,
തൊടുക്കന്നപശ്രുതി,
പരതുന്നു ശുഭതാളം, വിഫലം.
തുടങ്ങീട്ടേറെനാളായ്‌, ചെയ്തൊട്ടു
തീര്‍ന്നുമില്ലെന്ന് പൊതുവില്‍ ജീവിതം
അലസമായ്‌ നീങ്ങവേ, ഈ സ്വപ്നഭംഗം
അപ്രതിരോധ്യം, അനിവാര്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ