പേജുകള്‍‌

2014, ജൂൺ 28, ശനിയാഴ്‌ച

വഴിമാറ്റം


ഒന്നാം വാരം:
ഇവിടൊരു വന്‍മരം
നാലാളുടെ
നെഞ്ചുവിരിപ്പാകത്തില്‍;
അതിന്‍ചോട്ടില്‍
കായും ഇല, പൂവും
പുതച്ച മണ്ണ്‍.

രണ്ടാം വാരം:
മരമവിടെത്തന്നുണ്ട്
അതിന്‍റെ തണല്‍
തേടാതെ പോര്‍വിളി-
കൂട്ടി ഉരുളുവണ്ടിയൊന്ന്‍.
താറുപാകാന്‍,
മരത്തില്‍ തട്ടി-
നില്‍ക്കും താര്‍വഴി.

മൂന്നാം വാരം:
മരമവിടുണ്ടായിരുന്നു
തായ്ത്തടി പലനുറുങ്ങായ്
ചത്തയുടല്‍ അടുക്കിയ
പട്ടട-ശാഖകള്‍.
നിവര്‍ന്നു നീണ്ട താര്‍വഴി-
പ്രവേഗങ്ങളുടെ
തീ പടരും,
ആ തീയില്‍
ആ ചിതയെരിയും.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ