പേജുകള്‍‌

love എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
love എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഫെബ്രുവരി 27, ബുധനാഴ്‌ച

ഈ കയ്യും കടന്ന്‌

ഈ കയ്യും കടന്ന്‌

വസേപ്പുരിലെ ദാദഗിരി*
ഫൈസല്‍ഖാന്‍, പത്നി
മൊഹ്സീനയോട്‌ ചൊന്നത്‌:
"നിന്നെയോര്‍ത്തോര്‍ത്തെന്‍ കൈകഴച്ചു. "
ആള്‍ കുറെനാള്‍ ജയിലിലും
ഓര്‍മ്മകള്‍ പുരയ്ക്കകത്തുമായിരുന്നു.
പ്രഥമദൃഷ്ടിയില്‍ പ്രണയം
വിരിയുമ്പോള്‍ എന്താണ്‌ സംഭവിക്കുക?
എന്തായിരിക്കും അത്‌ പ്രണയ-
മെന്നുതന്നെ വിളിക്കപ്പെടുന്നത്‌?
അതിലല്‍പം ഇറച്ചിച്ചുവ-
യില്ലെങ്കില്‍ പിന്നെന്താണ്‌
പ്രണയവാഴ്‌വുകളുടെ തൊലി-
നിറക്കണക്കില്‍ കറുപ്പിന്‌
വിലയുയരാത്തത്‌?
ഹൃത്താളം കൊട്ടിക്കയറാത്ത
പ്രണയത്തിണ്റ്റെ കൈത്താളം.
______________
*GANGS OF WASSEYPUR II

2013 ജനുവരി 28, തിങ്കളാഴ്‌ച

ചര്‍വണപ്പശ

ചര്‍വണപ്പശ
ചവച്ചുതളര്‍ന്ന് നീയിട്ടുപോയ
ഒരു പശത്തുണ്ട്‌ നിലംപറ്റി-
ക്കിടന്നത്‌ ഒരു കെണിപോല-
ല്ലോ എന്നെ കുടുക്കുന്നു.
ചീമണം പരത്താതെ,
നിനക്കാഞ്ഞൊരിടം പൂകി
എന്നെ മുന്നറിയിക്കാതല്ലോ
സ്വയം പകുത്താ,ത്തുണ്ട്‌
പാതിയെന്നിലും പാതി നിലത്തുമായ്‌
നേര്‍ത്തിഴകള്‍ വലിച്ചെന്നെ തൊടുന്നു.
നിന്‍ ജഠരാഗ്നിയില്‍ ജ്വലിക്കേണ്ടു-
മെന്തോ വേവാതെയുണ്ടതില്‍,
വായ്ക്കകം തന്നെ പ്രയാണം
തീര്‍ന്നതിന്‍ വിങ്ങലും.

jayant seppa2thumpoly 9.1.13

2013 ജനുവരി 26, ശനിയാഴ്‌ച

ശീര്‍ഷനിവാരണം

ശീര്‍ഷനിവാരണം
എണ്റ്റെ തലയറുത്തപ്പോള്‍
കൊല നീയുദ്ദ്യേശിച്ചിരിക്കില്ല്ള
മരണം അനിവാര്യസിദ്ധിയായി
വന്നതാകാം.
കണ്ണുകള്‍-കനല്‍ക്കരയായ്‌ നിന്‍
കടല്‍ക്കുളിര്‍ കെടുത്തുന്നയെന്‍ കണ്ണുകള്‍.
രസമൊഴികളുടെ മധുഭാരം,
ചുംബനങ്ങളുടെ പ്രേമോഷ്ണം-
ചരിതങ്ങളില്‍ സമ്പുഷ്ടമെങ്കിലുമെന്‍
ചുണ്ടുകളിന്ന്‌ ചവര്‍ക്കുമൊരു കീറത്തലം.
എന്നുള്ളം തുറക്കാമൊരു ചാവിയാക്കാതെ
നിന്‍വാക്കിനെ ചെവിത്തോണ്ടിയാക്കും
എന്‍ കാതുകളുടെ പാടവം.
ഗുപ്തം ചികയുന്നൊരു മൂക്ക്‌,
തീത്തറയായൊരു നാക്ക്‌;
ഇത്രയും വിലക്ഷണങ്ങള്‍
സംഗമിച്ചെന്‍ തല.
അങ്ങനെ വന്നതാകാം.

jayant,seppa 10.10.12

2013 ജനുവരി 20, ഞായറാഴ്‌ച

പ്രേ,മരം,ഗം

പ്രേ,മരം,ഗം
ഒരുകാലത്ത്‌ പ്രണയം
മരംചുറ്റിക്കഴിഞ്ഞിരുന്നു.
പൂമഴയും പൂമെത്തയും
ഒരുക്കിലും അരുതായ്മകള്‍
വിലക്കി പ്രണയത്തിണ്റ്റെ
മാംസചാര്‍ച്ചകളെ മരം മെരുക്കി.
പ്രേമസാഫല്യം കാല്‍പനികമായ
മരംമുറിക്കലായിരുന്നു-
തമ്മില്‍ താങ്ങായും തണലായും
ഭവിക്കാം എന്നുറപ്പിന്‍മേല്‍.
ഇന്നത്തെ പ്രണയപാഠങ്ങളില്‍
മരത്തിണ്റ്റെ നിഴല്‍വീഴ്ചയില്ല.
അതാകാം എനിക്കുണ്ടായിരുന്ന
പ്രണയത്തെ, മധുരോര്‍മ്മകളെ
ഇളമയുടെ ചാപല്യമെന്നു
വിളിച്ചു ഞാനെറിയുന്നത്‌;
പഴയ പ്രേമരംഗങ്ങളില്‍
കമിതാക്കള്‍ മരക്കീഴിലും
പുല്‍പ്പുറത്തും വലംവയ്ക്കുന്നത്‌
പരിഹാസത്തോടളക്കുന്നതും.

jayant,seppa 19.10.12