പേജുകള്‍‌

വിമര്‍ശനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിമര്‍ശനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഏപ്രിൽ 22, തിങ്കളാഴ്‌ച

അനിയാ, ഫേസ്ബുക്കേ!

അനിയാ, ഫേസ്ബുക്കേ!
എണ്റ്റെ സൌഹൃദക്ഷണങ്ങള്‍
തുടരെ തള്ളപ്പെടുന്നെന്ന്‌
കണ്ട്‌, സൌമ്യമെങ്കിലും
ഭീഷണമാം വാക്കില്‍
എനിക്ക്‌ നല്ലനടപ്പ്‌ വിധിച്ചു നീ.
ഞാന്‍ വിരണ്ടു.
നിണ്റ്റെ ഓശാരം ഞാന്‍
കുറെ കൈപ്പറ്റീറ്റുണ്ടല്ലോ.
എന്നാല്‍ ഒന്നു നീയറിഞ്ഞോ-
നെറ്റും മറ്റും വാ-കീറും മുന്‍പ്‌,
അതായത്‌ സുക്കര്‍ബര്‍ഗ്‌
നിന്നെ പെറുന്നതിനും വളരെമുന്‍പ്‌,
ഇക്ഷണം എന്നെ വരിക്കാത്ത
എണ്റ്റെ സൌഹൃദാര്‍ഥികള്‍
ചോരയും നീരുമായെന്നെ
കണ്ടിട്ടുണ്ട്‌,ഞാനവരെയും.
അവരുടെ നിരാസങ്ങള്‍
നിണ്റ്റെ കൃത്രിമബുദ്ധിയില്‍ പതിയുന്നു;
എന്തായിരിക്കാമാ നീരസം-
എണ്റ്റെയകൃത്രിമബുദ്ധി തിരയുന്നു.

2013 മാർച്ച് 19, ചൊവ്വാഴ്ച

എണ്റ്റെ 916 വടുക്കള്‍

എണ്റ്റെ ൯൧൬ വടുക്കള്‍

നീലതിളയ്ക്കുന്ന അഭൌമക്കടല്‍
വിട്ട്‌ കരയേറി വരും മറുനാടന്‍ കന്യകള്‍;
സിനിമാക്കൊട്ടകകളില്‍ അവറ്‍ നിരയായ്‌
എണ്റ്റെ കണ്ണുകളില്‍ കയറിവരും,
ഊടുവഴിപിടിച്ച്‌ മനസ്സിണ്റ്റെ
അന്തഃപുരത്തേയ്ക്കും.
ടീവീലും പത്രത്തിലും
പരസ്യപ്പാളികളിലുമിരുന്നവറ്‍
എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ മാറ്റേറ്റുന്നുണ്ട്‌.
എനിക്കണിയാന്‍,സ്വരുക്കൂട്ടാന്‍,
പണയമാക്കാന്‍,കവരാന്‍,തിന്നുവാന്‍-
(തങ്കക്കിനാക്കളുടെ പലജാതി)-
സ്വറ്‍ണ്ണം പേറിവരുന്ന ചുമട്ടുസുന്ദരി.
മിന്നുകെട്ടിക്കാന്‍, മാനത്തിണ്റ്റെ
പൊന്‍തൂക്കമെത്തിക്കാന്‍
പാടുപെട്ടാണ്ട കടക്കടലില്‍
തിരകളുടെ അഭൌമനീലയില്ല.
തങ്കമയമില്ലാത്ത ഭാരതവധുക്കള്‍
പെടുമരണമേല്‍ക്കുന്ന കടുംനിറങ്ങള്‍-
വിഷത്തിണ്റ്റെ കരിനീല,
രകതത്തിന്‍ കടുംചോപ്പ്‌,
തീപ്പൊള്ളിന്‍ കടുംകരി.
ചെവിഛിന്നം,വിരല്‍നഷ്ടം-
സ്വര്‍ണ്ണത്തിണ്റ്റെ മറുവറ്‍ണ്ണക്കഥകള്‍.
തസ്ക്കരവിരലടക്കത്തില്‍
കഴുത്തില്‍ പതിയും
മാങ്ങാപ്പാടുകള്‍,പാലയ്ക്കാപ്പാടുകള്‍;
പിന്നെയുമാഴ്ന്ന് ഗളനാഡി
പിളര്‍ക്കുമൊരു വാള്‍ത്തുമ്പ്‌.
എത്ര പൊന്നിന്‍പൊടി ഞാന്‍
കഴിച്ചെത്രനാള്‍ വേണം
എണ്റ്റെ വടുക്കളുണങ്ങാന്‍.